എറണാകുളത്ത് ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ് സത്യനാഥ് (ശ്രീനിവാസൻ). ദിവസവും ഒരു പാസഞ്ചർ ട്രെയിനിലാണ് സത്യനാഥ് തന്റെ വീട്ടിൽ നിന്ന് എറണാകുളത്ത് പോയിവരുന്നത്. ഒരു ദിവസം സത്യനാഥിന് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ ഓഫീസിൽ അധികനേരം ജോലി ചെയ്യേണ്ടി വരികയും സ്ഥിരമായി യാത്ര ചെയ്യുന്ന ട്രെയിനിൽ പോകാൻ പറ്റാതിരിക്കുകയും ചെയ്യുന്നു. രാത്രിയിൽ മറ്റൊരു ട്രെയിനിലാണ് അദ്ദേഹം അന്ന് യാത്ര ചെയ്തത്. ഈ യാത്രയിൽ വച്ച് നന്ദൻ മേനോൻ (ദിലീപ്) എന്നൊരു യാത്രക്കാരനെ അദ്ദേഹം പരിചയപ്പെടുന്നു. ഗുരുവായൂരിൽ ടെയിൽ ഇറങ്ങി യാത്ര പറഞ്ഞ് പിരിഞ്ഞ ഉടനെ നന്ദൻ മേനോനെ ആരോ തട്ടിക്കൊണ്ട് പോകുന്നു. ഇതിന് ദൃക്സാക്ഷിയായ സത്യനാഥൻ, നന്ദൻ മേനോനെ രക്ഷിക്കാൻ നടത്തുന്ന ശ്രമത്തിനിടെ കേരളത്തെത്തന്നെ ഞെട്ടിപ്പിക്കുന്ന ഒരു ഗൂഢാലോചനയെപ്പറ്റിയുള്ള വിവരങ്ങളാണ് അദ്ദേഹം അറിയുന്നത്.